Tuesday 18 October 2011

!


























ഒരേ പുഴയില്‍ 
ഒന്നിലേറെ തവണ മുങ്ങാനാവില്ല 
എങ്കില്‍ 
ഞാന്‍ മുങ്ങിയ പുഴ 
എവിടെ മുങ്ങിപ്പോയിട്ടുണ്ടാവും 

പോകും വഴി 
അഴിച്ചെടുത്ത ഉമ്മകളൊക്കെ 
മേല്‍ വിലാസമറിയാത്ത
ഏതൊക്കെ ഹൃദയങ്ങളിലേക്കാവും 
കാറ്റ് 
എറിഞ്ഞു കൊടുത്തിട്ടുണ്ടാവുക 
 
ഇത്തിരി വെള്ളം പോലും 
കുഴിച്ചെടുക്കാറില്ല
ഇത്തിരി വെള്ളവും 
അടച്ചു വെക്കാറില്ല 

കുളിക്കണ്ടേ ,
കുടിക്കണ്ടേ ,
മണ്ണിനടിയിലെ 
മരിച്ചു പോയവള്‍ക്ക് 
ഒരു 
മഴയെങ്കിലും നനയണ്ടേ 

അലങ്കാരങ്ങളെല്ലാം
കവിതയില്‍ നിന്നിറങ്ങി നടക്കുന്ന 
ഒരു 
വൈകുന്നേരമേ 
നമുക്കിങ്ങനെയൊക്കെ 
ചിന്തിക്കാനാവൂ 

കൈവീശി 
തലകീഴായി 
ആകാശത്തിലൂടെ 
നടക്കുവാനും .

No comments:

Post a Comment