Monday 1 November 2010

കയ്യേറുന്ന ചിലത്















കറുകമാട്ടെ പാലവും കടന്ന്  
തറവാട്ടുമുറ്റത്ത്   
മുഴക്കോലില്‍ 
ആകാശവും അളന്നെടുത്ത് 
അപ്പുമേസ്തിരിയാവും ചിലപ്പോള്‍ .

ഒളിച്ചുവെച്ചതൊക്കെയും 
ഒളിഞ്ഞെങ്കിലുമൊരുത്തന്‍
കാണണമെന്നാഗ്രഹിച്ച്
ഒസ്സാന്‍ കാദര്‍സാഹിബിന്റെ മകളാവും
മറ്റുചിലപ്പോള്‍ .

പട്ടയടിച്ച്
പട്ടിയെപോലെ 
ഭാര്യയെ മുതുകിനടിക്കാന്‍ 
പാതിരാവില്‍ 
വാസുവണ്ണനാവും.

പണ്ടെങ്ങോ 
മുട്ടിപ്പാലവും കടന്നുപോയ 
ദാവണിക്കാരിയെ കാത്തുനിന്ന്‌
ചെറുപ്പമുള്ള വയസ്സനാവും.

പൊറുക്കണം 

സ്വന്തമായി 
ജീവിതമില്ലാത്തതുകൊണ്ടാണ് 
ഞാന്‍ 
നിങ്ങളിലൂടെ ജീവിച്ചുതീരുന്നത്. 

2 comments: